Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanjirottu River

മലനിമീ ജലാശയങ്ങൾ... കേരളത്തിലെ ജലാശയങ്ങളുടെ നിലവിലെ കാഴ്ചകളിലൂടെ

മീനച്ചിലാറ്റിലേക്ക് മാലിന്യക്കുഴലുകളും അഴുക്കുചാലുകളും

കോട്ടയം: കോട്ടയം ജില്ലയില്‍ ജലസ്രോതസുകളിലേക്ക് മലിനജലവും മാലിന്യവും തള്ളുന്നത് പതിവായിരിക്കുകയാണ്. മഴക്കാലമായതോടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മലിനജലം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

നഗര മധ്യത്തിലൂടെ ഒഴുകുന്ന മീനച്ചിലാറിലേക്ക് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള തോടുകള്‍ മാലിന്യവുമായി ഒഴുകിയെത്തുന്നു. മിക്കതോടുകളിലേയും വെള്ളത്തിന്‍റെ നിറം കറുപ്പാണ്.

ഈ ഭാഗത്താണ് ഏറ്റവുമധികം മാലിന്യമെത്തുന്നതും. ശാസ്ത്രി റോഡരികിലൂടെ വരുന്ന തോടുകള്‍ കുര്യന്‍ ഉതുപ്പ് റോഡരികിലൂടെ നാഗമ്പടം ബസ്റ്റാന്‍ഡിനു സമീപത്തൂകൂടെ വന്നാണു മീനച്ചിലാറ്റിലേക്കു ചേരുന്നത്. എംസി റോഡരികിലൂടെ വരുന്ന തോടുകള്‍ അണ്ണാന്‍കുന്ന് ഭാഗത്തേക്ക് പോകുന്ന വഴിക്കുള്ള തോട്ടിലും വന്നു ചേരും. മിക്ക സ്ഥാപനങ്ങളും തോട്ടിലേക്കാണു മാലിന്യം ഒഴുക്കുന്നത്.

ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് കുറച്ചു വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ മീനച്ചിലാറ്റില്‍ മലിനജലം കലരുന്നത് വഴി ജലത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശുചിമുറി മാലിന്യം പുഴകളിലേക്ക് തള്ളുന്ന സ്വകാര്യ ഏജന്‍സികളും നിരവധിയാണ്. ഇങ്ങനെ ജലസ്രോതസുകളില്‍ ശുചിമുറി മാലിന്യം തള്ളാനെത്തുന്നത് തടയുന്നവരെ ഭീഷണിപ്പെടുത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളും നഗരത്തില്‍ സജീവമാണ്.

മണിമലയാറിന്‍റെ കാര്യവും മോശമല്ല. മുണ്ടക്കയം കല്ലേപ്പാലം മുതല്‍ മണിമലയാറിന്‍റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ വന്‍തോതിലാണ് തള്ളുന്നത്. വാഹനത്തില്‍ എത്തിച്ച് ആറ്റിലേക്ക് മാലിന്യം തള്ളുന്നവര്‍ നിരവധി. ഇങ്ങനെ എറിയുന്ന മാലിന്യം പുഴയിലേക്ക് വീഴാതെ പുഴക്കരയിലും മറ്റും തങ്ങിനിന്ന് അസഹനീയമായ ദുര്‍ഗന്ധം പരക്കുന്നതും സ്ഥിരമാണ്. എരുമേലി വലിയ തോടിന്‍റെയും തലയാഴം വലിയ തോടിന്‍റെയുമൊക്കെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാണ്.

ശുചിമുറി മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയും നീരൊഴുക്ക് തടസപ്പെടുത്തുന്നുണ്ട്. മീനച്ചിലാറ്റില്‍ കുമ്മനം, താഴത്തങ്ങാടി പാലത്തിന്‍റെ അടിഭാഗത്ത് പ്ലാസ്റ്റിക് കുപ്പികളും വലിയ കമ്പുകളും അടിഞ്ഞു കൂടിയിരിക്കുകയാണ്. നീരൊഴുക്കു വരെ തടസപ്പെുന്ന രീതിയിലാണുപലയിടത്തും തടികളും കുപ്പികളും അടിഞ്ഞു കടിയിരിക്കുന്നത്.

Latest News

Corehub Up